Saturday, July 17, 2021

First Day in College

 First Day


              പ്ലസ് ടു കഴിഞ്ഞ് എവിടെ ചേരണം എന്നുള്ള കാര്യത്തിന് എന്റെ മനസ്സിൽ പല ചിന്തകളും ഉണ്ടായിരുന്നു. വിക്ടോറിയ കോളേജിൽ പഠിക്കണം എന്നുള്ളതായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. പിന്നെ ഒരു ആഗ്രഹം ട്രെയിനിൽ പോയി വരാൻ പറ്റുന്ന കോളേജിൽ ആവണം എന്നതാണ്. അങ്ങനെ പ്ലസ് ടു കഴിഞ്ഞു, വിചാരിച്ച മാർക്ക് കിട്ടിയതുമില്ല. വിക്ടോറിയ കിട്ടൂല എന്ന് ഉറപ്പായി, എന്നാലും സലിംകുമാർ പറഞ്ഞതുപോലെ "അഥവാ ബിരിയാണി കിട്ടിയാലോ" എന്ന് കരുതി ഫസ്റ്റ് ഓപ്ഷൻ വിക്ടോറിയ തന്നെ കൊടുത്തു, അതും BA English ന്. എന്നാൽ അവിടെ മാത്രം എന്നല്ല ഞാൻ കൊടുത്ത ഒരിടത്തും കിട്ടിയില്ല എന്നതാണ് സത്യം. അപ്പോഴാണ് എനിക്ക് മനസ്സിലായത് വെറും 82% കൊണ്ടൊന്നും ഗവൺമെന്റ് കോളേജിൽ കിട്ടൂല എന്ന്. മാത്രമല്ല ഞാൻ അപേക്ഷിച്ചതിലും കുറച്ചു തെറ്റുകൾ ഉണ്ടായിരുന്നു, ഞാൻ തന്നെ വരുത്തിവച്ച തെറ്റുകൾ.


               അങ്ങനെ ഒരിടത്തും കിട്ടാതെ ഇരിക്കുന്ന സമയം, എവിടെയെങ്കിലും ചേർന്ന് ഒരു ഡിഗ്രി എടുത്താൽ മതി എന്ന ചിന്തയാണ് അപ്പോൾ വന്നത്. ഒരു ഓപ്ഷൻ Ideal കോളേജ് ആയിരുന്നു, എന്നാൽ ചെർപ്പുളശ്ശേരിയിൽ രണ്ടുകൊല്ലം പഠിച്ച എനിക്ക് അവിടുത്തെ എല്ലാ സിറ്റുവേഷൻ അറിയാമായിരുന്നു, മാത്രമല്ല പുതിയ ഒരു ഇടം ആണ് എനിക്ക് വേണ്ടത്. അങ്ങനെ ഇരിക്കുകയാണ് പെരിന്തൽമണ്ണയിലുള്ള Al Jamia നെ പറ്റി അറിയുന്നത്. പേര് കേട്ടപ്പോൾ തന്നെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു നോക്കി. ഗ്രാഫിക്സ് ആഡ് ചെയ്ത ഇമേജിൽ ഞാൻ വീണുപോയി എന്നതാണ് സത്യം. എന്നാൽ അവിടെ ചേരാൻ മാനേജ്മെന്റിൽ ഉള്ള ഒരാളുടെ റിക്വസ്റ്റ് വേണമെന്ന് മനസ്സിലാവുകയും, ഇപ്പാക്കും അമ്മായിക്ക് ഒക്കെ പരിചയമുള്ള ഫാറൂഖ് സാഹിബിനെ കൊണ്ട് റിക്വസ്റ്റ് എഴുതിക്കുകയും ചെയ്തു. അവിടുത്തെ മാനേജ്മെന്റിൽ ഒരാളായിരുന്നു അദ്ദേഹം.

                    അങ്ങനെ അവിടെ ചേരാൻ പോയി. എന്റെ മറ്റൊരു ആഗ്രഹം കൂടി അവിടെ പൂവണിയുകയായിരുന്നു, ട്രെയിനിൽ കോളേജിൽ പോവുക എന്ന ആഗ്രഹം. കുലുക്കല്ലൂർ യിൽ നിന്ന് അങ്ങനെ പട്ടിക്കാടിലേക്ക് ട്രെയിൻ കയറി. കോളേജിൽ ചെന്ന് പ്രിൻസിപ്പാളിന്റെ ക്ലാസും ഇന്റർവ്യൂയും കഴിഞ്ഞ് അഡ്മിഷൻ എടുത്തു. അങ്ങനെ കോളേജ് തുറക്കുന്ന ദിവസമായി, ആദ്യം ഒരു ഇൻട്രൊഡക്ഷൻ ഡേ ആയിരുന്നു. വന്നവരെ ഒരുമിച്ചിരുത്തി കോളേജിനെ പറ്റി പറഞ്ഞുതരുന്ന ദിവസം.

                 പിന്നെ ആ കാത്തിരുന്ന ദിനം വന്നെത്തി, "First day in college life". എന്തുകൊണ്ടാണ് ഞാൻ ട്രെയിനിൽ പോകണം എന്ന് ആഗ്രഹിച്ചത് എന്നാൽ, നമുക്ക് യാത്ര ബോറടിക്കില്ല, മാത്രമല്ല ആ ഡോറിന്റെ അവിടെ നിന്ന് ആ കൈപിടി കളിൽ പിടിച്ച് ട്രെയിൻ പോകുമ്പോൾ ചെറുതായി ഇഷ്ടപ്പെട്ട പാട്ടുമൂളിയാൽ വല്ലാത്തൊരു ഫീലാണ്. അങ്ങനെ കോളേജിൽ എത്തി ക്ലാസിൽ കയറി. എല്ലാം എനിക്ക് പുതിയതായിരുന്നു, പുതിയ സ്ഥലം, എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത ആളുകൾ അങ്ങനെ എല്ലാം. ക്ലാസ്സിൽ വന്നിട്ട് കുറേ വെയിറ്റ് ചെയ്തെങ്കിലും എന്നെയും കൂട്ടി 4 boys മാത്രമാണ് വന്നത്. പിന്നെയാണ് മനസ്സിലായത് BA English ൽ ഈ വർഷം 4 boys മാത്രമാണ് ഉള്ളതെന്ന്. എവിടെ തിരിഞ്ഞാലും girls ആയിരുന്നു ആ ക്ലാസ്സിൽ. എനിക്ക് അത് വെറുക്കുന്നത് പോലെ തോന്നി, എന്തോ ഒരു uncomfortableഉം വീർപ്പുമുട്ടലും ഫീൽ ചെയ്തു. ഞാൻ ഇതുവരെ അങ്ങനെ പഠിച്ചിട്ടില്ല, രണ്ടു മുതൽ ഏഴു വരെ ബോയ്സ് മാത്രമുള്ള സ്കൂളിലായിരുന്നു ഞാൻ. പിന്നെ പഠിച്ച സ്ഥലത്തൊക്കെ ബോയ്സ് ആയിരുന്നു കൂടുതൽ, ഗേൾസ് വെറും വിരലിലെണ്ണാവുന്നവർ മാത്രം. അങ്ങനെയുള്ള എനിക്ക് ഇവിടെ എന്തായാലും ഒരു സുഖം തോന്നുന്നില്ലല്ലോ. ഫസ്റ്റ് പീരീഡിൽ Shameena മിസ്സ് വന്ന് പരിചയപ്പെടാൻ തുടങ്ങി. മിസ്സ് ആയിരുന്നു ഞങ്ങളുടെ ട്യൂട്ടർ. ഞങ്ങളെ ഓരോരുത്തരായി പരിചയപ്പെട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന എന്റെ ഒരു ടെൻഷൻ മാറി കിട്ടി. ആ ക്ലാസിൽ ഏറ്റവും കൂടുതൽ എന്നെപ്പോലെ science എടുത്തവർ ആയിരുന്നു. ഞാൻ ഒറ്റപ്പെട്ടു പോകും എന്നാണ് കരുതിയത്. അങ്ങനെ എന്നെ പരിചയപ്പെടാൻ മിസ്സ് വന്നു. മിസ്സ്‌ എന്നോട് ചോദിച്ചു "why you selcted BA English ?" എന്ന്. ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ പറഞ്ഞു "it is easy". ഞാൻ ഇംഗ്ലീഷ് എടുക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു, ഒന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു വിഷയം ആയിരുന്നു, രണ്ടാമത്തേത് എനിക്കത് എളുപ്പമായി തോന്നിയിരുന്നു. ആ രണ്ടാമത്തെ കാരണമാണ് ഞാൻ മിസ്സിനോട് പറഞ്ഞത്. എന്റെ മറുപടി കേട്ടതും മിസ്സ് തിരിച്ച് ഒരു ചോദ്യം "who told it is easy ?". ആ ചോദ്യം എന്നെ മാറ്റിമറിച്ചു, അന്ന് മിസ്സ് അങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ കോളേജ് കഴിയുന്നതുവരെ ഇംഗ്ലീഷ് ഈസി ആണ് എന്ന് വിചാരിച്ചിരുന്നുന്നേനെ എന്ന് ഇപ്പോൾ തോന്നുന്നു. Boys ആയിട്ട് വേഗം പരിചയപ്പെട്ടു, girls ആയിട്ട് പരിചയപ്പെടാൻ ഒന്നും പോയില്ല, ചിലർ പരിചയപ്പെടാൻ വന്നെങ്കിലും മാറി നിന്നു. അങ്ങനെ വിക്ടോറിയ കോളേജ് പോലുള്ള കടലിൽ നീന്താൻ ആഗ്രഹിച്ച ഞാൻ അവസാനം Al Jamia യിൽ നീന്താൻ തീരുമാനിച്ചു. എന്നാൽ ഞാൻ അവിടെ എന്റെതായിട്ടുള്ള കടൽ സൃഷ്ടിച്ച് നീന്തുകയായിരുന്നു.
                                                               Agfar(A)

Saturday, July 10, 2021

LAST DAY

 LAST DAY


            അന്നൊരു വ്യാഴാഴ്ചയായിരുന്നു. തലേദിവസം എക്സാം ഉണ്ടായതുകൊണ്ട് അന്നത്തെ എക്സാമിനുള്ള പഠിപ്പൊക്കെ ഒരു കഥയായിരുന്നു. മിക്ക എക്സാമിനും എത്തുന്ന പോലെ ഞാൻ തന്നെയായിരുന്നു അന്നും ഫസ്റ്റ് എത്തിയത്. ചില ഡിപ്പാർട്ട്മെന്റുകൾക്ക് എക്സാമും ലാബും അവിടെവിടെയായി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഉച്ചയ്ക്കുശേഷം ആയിരുന്നു എക്സാം. ഇത് നിങ്ങളുടെ ലാസ്റ്റ് ഡേ ആണ് എന്ന് ഞങ്ങളുടെ മനസ്സ് ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. തലേദിവസത്തെ പോലെ സീറ്റിംഗ് ഓർഡർ ഇല്ലാതെ തന്നെയായിരുന്നു അന്നും ഇരുന്നത്. എന്നാൽ തലേദിവസത്തെ ഞങ്ങളുടെ ഓർഡർ ഞങ്ങൾ പാലിക്കാൻ ശ്രമിച്ചു. ഞാനും മുഹ്‌സിനയും ഒരു ബെഞ്ചിൽ പിറകിൽ അൽത്താഫും വിഷ്ണുവും മുന്നിൽ ഷമീമയും ലുബ്നയും. എക്സാമിന് തള്ളാൻ കഴിയുമെന്ന വിശ്വാസം കൊണ്ടാണ് ഞാൻ എക്സാമിന് കയറിയത്. അംനയും മിനുവും സീറയും ഒക്കെ ഫസ്റ്റ് പേപ്പർ വാങ്ങിയപ്പോഴും എന്റെ മെയിൻ ഷീറ്റിലെ 2 പേജ് കാലി ആയിരുന്നു. തുടക്കത്തിൽ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായിരുന്നു, പതിയെ ട്രാക്കിലേക്ക് എത്തിച്ചു. ഇത് എന്റെ കോളേജ് ലൈഫിൽ ഉള്ള ലാസ്റ്റ് എക്സാം ആണെന്ന് എന്റെ മനസ്സ് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. ചില ക്വസ്റ്റ്യൻസിന് എന്റേതായിട്ടുള്ള ആൻസറും എഴുതി ഞാൻ എണീറ്റു. 6th സെമ്മിലെ ഏറ്റവും വൈകി എണീക്കുന്ന എക്സാം ആയിരുന്നു അത്. നൂലും കെട്ടി അഡീഷണൽ ഷീറ്റിന്റെ നമ്പറും എഴുതി ടീച്ചർക്ക് കൈമാറി ഞാൻ പുറത്തിറങ്ങി. എന്തൊ ഒരു ഭാരം ഇറക്കിവെച്ച പോലെ തോന്നി. 
                
                പുറത്തിറങ്ങിയപ്പോൾ ശാദിയ ഞാൻ ലൈബ്രറിയിൽ നിന്നെടുത്ത പ്രൊജക്ടുമായി നിൽക്കുന്നു, ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയ പ്രോജക്ട് ആയിരുന്നു അത്, എന്നാൽ അവൾ അവളുടെ കൊണ്ടുവരാൻ പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല. അതിനിടക്ക് വേറൊരു തമാശയും നടന്നു, എല്ലാവരും ഓഫീസിനു മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ വിഷ്ണു അത് കോഷൻ ഡെപ്പോസിറ്റ് വാങ്ങാൻ നിൽക്കുന്നതാണ് എന്ന് മറ്റുള്ളവരെ പറഞ്ഞു പറ്റിക്കാൻ തുടങ്ങി. പാവം റുഷിൻ അതിൽ കുടുങ്ങിപ്പോയി, എന്നിട്ട് അവൾ അത് വെച്ച് അൽത്താഫിനെ പറ്റിക്കാൻ ശ്രമിച്ചെങ്കിലും അത് വർക്കൗട്ട് ആയില്ല.
     
                   പിന്നെ ഫോട്ടോ എടുക്കാനുള്ള തിരക്കിലായി എല്ലാവരും. അങ്ങനെ നസീഫയുടെ iphone ൽ ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഫോട്ടോ എടുക്കുമ്പോൾ iphone ന് ആണ് ഞങ്ങൾ മുൻഗണന കൊടുക്കാറ്. എന്നാൽ ആ ഫോട്ടോയിൽ ബെന്ന ഉൾപ്പെട്ടില്ല. അവൻ വേറെ എവിടേയ്ക്കോ അപ്പോൾ പോയതായിരുന്നു. എന്നാൽ ആ ഫോട്ടോയിൽ അധികം ഫോട്ടോകളിൽ ഒന്നും കാണാത്ത പുതുമുഖങ്ങൾ ഉണ്ടായിരുന്നു. അതുകഴിഞ്ഞും മിനു തന്റെ ഫോണെടുത്ത് ഫോട്ടോയെടുക്കാൻ മുന്നിൽ കയറിനിന്നു. അപ്പോഴേക്കും ബെന്ന വന്നു, വിഷ്ണു ഒഴികെയുള്ള ഞങ്ങൾ ബോയ്സ് മിനുവിന് ഫോട്ടോ എടുക്കാൻ ഇരുന്നു കൊടുത്തു. എന്നാൽ അവൾ ഫോട്ടോ എടുക്കാനാണ് എന്ന വ്യാജേന തന്റെ കല്യാണക്കാര്യം പറയാനായിരുന്നു മുന്നിൽ കയറിവന്നത്, എന്നാലും അവൾ ഫോട്ടോയെടുത്തു. അതുകഴിഞ്ഞ് പിന്നെ അവനവർക്കിഷ്ടമുള്ള ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. അന്ന് എനിക്ക് ഞങ്ങളെല്ലാവരും പഠിപ്പ് ഗാങ് എന്ന് തമാശയ്ക്ക് വിളിക്കുന്ന എല്ലാവരുമായി ഒരു ഫോട്ടോ എടുക്കാൻ പറ്റി.

                       പിന്നെ അൽത്താഫിനും വിഷ്ണുവിനും ഒപ്പവും മുഷ്ത്താഖിന്റെ കൂടെയും- ആ ഫോട്ടോയ്ക്ക് മുഷ്ത്താഖ് തന്നെ ക്യാപ്ഷൻ പറയുകയും ചെയ്തു "ഡിപ്പാർട്ട്മെന്റുകളുടെ അതിർവരമ്പുകൾ കടന്നുള്ള സൗഹൃദം". പിന്നെ കോളേജ് മുഴുവനായി കിട്ടുന്ന ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു. അത് സിംഗിൾസ് കിട്ടിയെങ്കിലും ഗ്രൂപ്പായി എടുത്തുതരാൻ ഞങ്ങൾക്ക് ആരെയും കിട്ടിയില്ല. അങ്ങനെ കോളേജിലെ ഗേറ്റിന് മുന്നിൽ വെച്ച് എന്റെ ലാസ്റ്റ് ഫോട്ടോ എടുപ്പിച്ച് ഞങ്ങൾ യാത്ര പറഞ്ഞു. അന്ന് ലാസ്റ്റ് കോളേജിൽനിന്ന് പോയതും ഞാനായിരുന്നു. അവസാനമായി കോളേജിനോട് മനസ്സിൽ യാത്ര പറഞ്ഞ് ഞാൻ സ്കൂട്ടിയും എടുത്ത് ഇറങ്ങി.

                     വണ്ടിയിൽ പോകുമ്പോൾ എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെയുള്ള തോന്നലായിരുന്നു. യാത്ര പറയേണ്ടവരോട് ഒന്നും പറയാൻ പറ്റിയില്ല, ഫോട്ടോ എടുക്കണം എന്ന് വിചാരിച്ചവരോട് കൂടി എടുക്കാനും പറ്റിയില്ല. അന്ന് ഞാൻ ആദ്യമായിട്ട് സങ്കടവും സന്തോഷവും ഒരുമിച്ച് വരുമ്പോഴുള്ള ഫീൽ തിരിച്ചറിഞ്ഞു. സ്കൂട്ടിയിൽ പോകുന്ന ഓരോ നിമിഷവും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു "Agfar...it was your best school/college life that happened to you, it's hard to get like this once more. You think that you acted before them but really you were leaving !"
                                                                    Agfar(A)

MBA Diary